Saturday, September 02, 2017

നീറ്റ് പരീക്ഷയും അനിതയുടെ ആത്മഹത്യയും

ഇന്ന് തമിഴ്നാട്ടിൽ നിന്നും വളരെ ദുഃഖകരമായ ഒരു വാർത്ത കാണാനിടയായി. പ്ലസ് ടു പരീക്ഷയിൽ വളരെ ഉയർന്ന മാർക്ക് നേടിയ അനിത എന്ന ദളിത് പെൺകുട്ടി മെഡിക്കൽ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തു എന്നതാണ് ആ വാർത്ത. അനിതയുടെ പിതാവ് ചുമട്ടു തൊഴിലാളി ആണ്. അമ്മ നേരത്തെ മരിച്ചിരുന്നു. തന്റെ ചെറിയ വരുമാനം കൊണ്ടാണ് അനിതയുടെ പിതാവ് നാലുകുട്ടികളെ പഠിപ്പിച്ചിരുന്നത്. പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1176 മാർക്ക് അനിത കരസ്ഥമാക്കിയിരുന്നു. എന്നാൽ ഈ വർഷം മുതൽ തമിഴ്നാട്ടിൽ ഉൾപ്പടെ രാജ്യത്തൊട്ടാകെ നടപ്പിലാക്കിയ ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മികച്ച മാർക്ക് വാങ്ങാൻ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല. 700-ൽ 86 മാർക്ക് മാത്രമാണ് ആ കുട്ടിക്ക് നേടാനായത്. ഇതിനു കാരണമായി പല മാദ്ധ്യമങ്ങളും പറയുന്നത് നീറ്റ് ഇംഗ്ലീഷ് ഭാഷയിൽ മാത്രം എഴുതാൻ സാധിക്കുന്നതുകൊണ്ടാണ് ആ കുട്ടിക്ക് ഉയർന്ന മാർക്ക് നേടാൻ കഴിയാതെ പോയതെന്നാണ്. തമിഴ്നാട്ടിൽ ഉൽപ്പടെ പല സംസ്ഥാനങ്ങളിലും പ്ലസ് ടു തലത്തിലും അദ്ധ്യയനമാദ്ധ്യമം ആ സംസ്ഥാനത്തെ പ്രാദേശീകഭാഷയാണ്. അതുകൊണ്ട് അനിതയെ പോലെ സംസ്ഥാന സിലബസിൽ പഠിക്കുന്നവർക്ക് "ഇംഗ്ലീഷിൽ മാത്രം നടത്തുന്ന നീറ്റിൽ" ഉയർന്ന മാർക്ക് നേടാൻ സാധിക്കാതെ പോകുന്നു എന്നാണ് ഇവരുടെ നിരീക്ഷണം. ഉദാഹരണമായി അനിതയുടെ ആത്മഹത്യ സംബന്ധിക്കുന്ന ഏഷ്യാനെറ്റിലെ വാർത്ത നോക്കാം.

ഇംഗ്ലിഷില്‍ നീറ്റ് പരീക്ഷ നടത്തിയതിനാല്‍ നീറ്റ് റാങ്കിങ്ങില്‍ വളരെ താഴെയായിരുന്നു അനിതയുടെ സ്ഥാനം. ഇതുമൂലം പ്രവേശനം ലഭിക്കാതായതോടെയാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. പ്ലസ് ടുവിന് 1200ല്‍ 1176 മാര്‍ക്ക്(98 ശതമാനം) നേടിയ വിദ്യാര്‍ഥിനിയാണ് അനിത.

അനിതയുടെ പ്ലസ് ടു മാർക്ക് ലിസ്റ്റ്
(അവലംബം മാതൃഭൂമി ന്യൂസ്)

ഏഷ്യാനെറ്റ് മാത്രമല്ല മറ്റു പല മാദ്ധ്യമങ്ങളും ഇത്തരത്തിൽ വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ എന്താണ് യാഥാർത്ഥ്യം? നീറ്റ് ഇംഗ്ലീഷിൽ മാത്രമാണോ നടത്തുന്നത്? അല്ല എന്നതാണ് ഉത്തരം. നീറ്റ് പത്ത് പ്രാദേശീക ഭാഷകളിൽ നടത്തപ്പെടുന്നു. പാർലമെന്റിൽ നീറ്റ് സംബന്ധിച്ച നിയമം 2016 ആഗസ്തിൽ പാസക്കിയത് തന്നെ പ്രാദേശികഭാഷകളിൽ നീറ്റ് നടത്തും എന്ന വസ്തുത അംഗീകരിച്ചു കൊണ്ടു തന്നെ ആണ്.  ഓരോ സംസ്ഥാനത്തു നിന്നും പ്രാദേശികഭാഷകളിൽ പ്രവേശപരീക്ഷ എഴുതുന്ന കുട്ടികളുടെ വിവരം നൽകണമെന്നും  ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അന്ന് പാർലമെന്റിൽ മന്ത്രി നദ്ദ പറഞ്ഞിരുന്നു. ആഗസ്ത് 2, 2016-ലെ ബിസിനസ് സ്റ്റാൻഡേർഡിൽ വന്ന വാർത്ത.

"Nadda said the exam will be held on the basis of the syllabus of National Council of Educational Research and Training and the under-graduate exam will be taken up by CBSE and post-graduation by the national board of examination. "In the syllabus, we bring parity. Concerns of the state governments will be addressed... We will do standardisation of syllabus so that rural students can also be taken care of," he said. "Tests will also be conducted in regional languages," Nadda said, responding to apprehensions over the issue. He said that the Health Ministry has written to all the states seeking details about the number of students who appeared in local languages in the last three years so that the Centre can make plans accordingly." 

തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ പത്ത് പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, ആസാമി, ഗുജറാത്തി, ബംഗാളി, മറാഠി, തെലുങ്ക്, തമിഴ്, കന്നഡ, ഒറിയ എന്നിവയായിരുന്നു ആ പത്ത് ഭാഷകൾ. അതായത് നീറ്റ് നടത്തുന്ന പത്ത് ഭാഷകളിൽ തമിഴും ഉൾപ്പെട്ടിരുന്നു. 2017 ഫെബ്രുവരി നാലിലെ ഇന്ത്യൻ എക്സ്പ്രസ് വാർത്തയിൽ ഇങ്ങനെ പറയുന്നു.

"NEET 2017: The Central Board of Secondary Education (CBSE) has announced two more language in which the National Eligibility cum Entrance Examination (NEET) 2017 will be conducted. Previously, the examination for post graduate and under graduate courses was to be held in eight languages — Hindi, English, Assamese, Bengali, Gujarati, Marathi, Tamil and Telugu. Now, the examination will be conducted in two more languages — Oriya and Kannada. However, Urdu has not been included within the languages of the NEET exam. Last month, a student organisation had written to the Medical Council of India to include Urdu in the list of regional languages. They initiated an online petition for conducting NEET in Urdu, which has garnered over 1,300 signatures."

അപ്പോൾ പിന്നെ എന്താണ് പ്രശ്നം? നീറ്റ് ബിൽ പസാക്കുന്ന അവസരത്തിൽ തന്നെ തമിഴ്നാട് നീറ്റിനു എതിരായിരുന്നു. നീറ്റിന്റെ ചോദ്യങ്ങൾ സി ബി എസ് ഇ സിലബസ്സിനെ അടിസ്ഥാനമാക്കി ആവുമെന്നും ഇത് സംസ്ഥാന സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടാകുമെന്നും അവർ വാദിച്ചു. നീറ്റിനെ എതിർക്കുന്ന കുട്ടികൾക്ക് വേണ്ടി നളിനി ചിദംബരം ആണ് സുപ്രീംകോടതിയിൽ ഹാജരായത്. ഈ കേസിൽ അനിതയും കക്ഷിചേരുകയും അനിതയ്ക്ക് വേണ്ടി (അനിത മൈനർ ആയതിനാൽ) അച്ഛൻ ടി ഷണ്മുഖം സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയിൽ കേസ് നടക്കുന്ന അവസരത്തിൽ അനിത ഡൽഹിയിൽ പോവുകയും ചെയ്തിയുന്നു. സംസ്ഥാനസർക്കാരിന്റെ വാദം ഇപ്രകാരം ആയിരുന്നു എന്ന് 2017 ആഗസ്ത് 22-ലെ ഫിനാൻഷ്യൽ എക്സ്പ്രസ്സ് വാർത്തയിൽ പറയുന്നു.

According to Indian Express, the Tamil Nadu government has been against the implementation of NEET for admission to medical colleges as they believe that the common medical examination favours students from the Central Board of Secondary Education (CBSE) over other state board. They also believe that this way students belonging to the rural parts and weaker sections would lose seats in the medical colleges. In the past, the state government has sent the ordinance to get an exemption from NEET twice. The ordinance was cleared by both the law and the Human Resource Development ministries. However, when it came to the health ministry, it was referred back to the attorney general KK Venugopal with some additional facts and past judgements of the apex court on the issue, according to Indian Express. The attorney general while putting forward his view about the exemption of Tamil Nadu students from NEET said that the ordinance is not good in law.

എന്നാൽ തമിഴ്നാടിന്റെ വാദങ്ങൾ അറ്റോർണി ജനറൽ എതിർക്കുകയും തുടർന്ന് തമിഴ്നാടും നീറ്റിൽ നിന്നും തന്നെ പ്രവേശനം നടത്തണം എന്നും 2017 സെപ്തംബർ 4നു മുൻപ് നടപടികൾ പൂർത്തിയാക്കണം എന്നും സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവാണ് അനിത ഉൾപ്പടെയുള്ള കുട്ടികൾക്ക് തിരിച്ചടിയായത്. അനിതയ്ക്ക് മദ്രാസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിലും വെറ്റിനറി കോളേജ് വെറ്റിനറി സയൻസിലും സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ സീറ്റ് ലഭിക്കാത്തതിൽ അനിതയ്ക്ക് കടുത്ത നിരാശ ആണ് ഉണ്ടായത്. ആ നിരാശയാണ് അനിതയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. നീറ്റിനെതിരായ  കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തിയപ്പോൾ സുപ്രീം കോടതിയുടെ മുന്നിൽ നിന്നും ന്യൂസ് 18 ചാനലിനു അനിത നൽകിയ അഭിമുഖം ചുവടെ ചേർക്കുന്നു


അനിതയുടെ മരണത്തിന്റെ ഉത്തരവാദികൾ യഥാസമയം സിലബസ്സ് പരിഷ്കരിക്കാതെ തമിഴ്നാട്ടിലെ വിദ്യാർത്ഥികളെ രാജ്യത്ത് മറ്റുള്ള സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികളോട് മത്സരിക്കാൻ പ്രാപ്തിയില്ലാത്തവരാക്കിയ തമിഴ്നാട് ഗവണ്മെന്റ് ആണെന്ന് ന്യൂസ് മിനിറ്റ് അതിന്റെ റിപ്പോർട്ടിൽ പറയുന്നു.

When the government of Tamil Nadu let down the state board students of Tamil Nadu by not revising the syllabus, making them lose out to their peers in CBSE and other boards in the NEET exams, a young Dalit girl, Anitha, decided to fight for her future and that of thousands of other students. She took the fight to the Supreme Court of India, and impleaded herself as a respondent demanding an exemption to NEET for Tamil Nadu. On Friday, the 17-year-old who was completely disillusioned and disappointed with the fact that she did not get a medical seat despite her efforts, decided to kill herself at her home in Ariyalur.

3 comments:

  1. സുഹൃത്തേ നീറ്റ് പോലെയുള്ള പരീക്ഷകൾക്ക് കൃത്യമായ ഒരു പരിശീലനം ആവശ്യമാണ്. എത്ര മിടുക്കരായ കുട്ടികൾ ആണെങ്കിലും കൃത്യമായ സമയക്രമം ഉത്തരങ്ങൾ എഴുതാൻ ആവശ്യമാണ്, കൂടാതെ തെറ്റായി
    എഴുതുന്ന ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ട്. അതൊക്കെ പരിശീലിച്ചാൽ മാത്രമേ നന്നായി നേരിടാൻ കഴിയൂ..പാവം കുട്ടി ..മെഡിക്കൽ പ്രൊഫഷൻ മാത്രമാണോ ഏറ്റവും വലിയ ജോലി. ആ കുട്ടിയ്ക്ക് ശരിയായ ദിശനൽകുവാൻ വിവരമുള്ള അദ്ധ്യാപകരോ വീട്ടുകാരോ ഇല്ലാത്തതാണ് കാരണം ..എഴുത്തിന് ആശംസകൾ

    ReplyDelete
    Replies
    1. പൂർണ്ണമായും യോജിക്കുന്നു. നീറ്റ് പോലുള്ള പരീക്ഷകളിൽ മികച്ചവിജയം നേടാൻ സാധിക്കുന്നത് നല്ലപോലെ പരിശീലനം സിദ്ധിച്ചവർക്ക് മാത്രമാണ്. പലപ്പോഴും ഗ്രാമപ്രദേശങ്ങളിൽ പരിമിതമായ ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് ഈ വിജയം സാധ്യമാകണമെന്നില്ല. നഗരങ്ങളിൽ തന്നെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഈ പരിശീലനകേന്ദ്രങ്ങളിൽ പരിശീലനം നേടാനും കഴിഞ്ഞു എന്ന് വരില്ല. അതുകൊണ്ട് വിദ്യാർത്ഥികളെ ഈ പരീക്ഷകൾ എഴുതാൻ പ്രാപ്തരാക്കുന്നതിനു സഹായകമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. വസ്തുതകൾ ഇങ്ങനെ ആയിരിക്കെ അതു ചർച്ചചെയ്യാതെ ഇംഗ്ലീഷ് എന്ന ഭാഷയിൽ മാത്രമാണ് നീറ്റ് നടത്തപ്പെടുന്നതെന്ന തെറ്റിദ്ധാരണപടർത്താൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. അതിനെതിരെയാണ് ഈ പോസ്റ്റ് എഴുതിയത്. നന്ദി പുനലൂരാൻ.

      Delete
  2. നീറ്റ് പരീക്ഷയുടെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങൾ പൊതുജനങ്ങൾക്ക് സൈര്യജീവിതം നയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നവയല്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി തമിഴ്നാട് സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനായി എടുത്ത നടപടികൾ വ്യക്തമാക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    ReplyDelete

Thanks for being here. Please share your comments.